Powered By Blogger

Monday, 12 September 2016

ആ ചീട്ടി പാവാട

 ( എന്‍റെ അമ്മയുടെ വക ഒരു ഓണം ഓര്‍മ്മ )

പെരുംബാവുരിനു സമീപം തോട്ടുവ എന്ന ഒരു കുഗ്രാമ്മത്തിലാണ് ഈ സംഭവം. ഇന്നിത് കുഗ്രാമ്മമല്ല. ഒരു ചെറിയ പട്ടണമാണ്. ഇന്റര്‍നാഷണല്‍ ഫ്ല്യ്റ്റുകള്‍ എല്ലാം ഞങളുടെ വീടുകളില്‍ തൊട്ടു തൊട്ടില്ലാ എന്ന മട്ടില്‍ പറക്കും.

55 വര്‍ഷം മുമ്പുള്ള ഒരു ഓണക്കാലം. എനിക്കന്ന് പന്ത്രണ്ട് വയസ്സ്. ഞങ്ങള്‍ക്ക് ആ വര്‍ഷം ഓണമില്ല (കാരണം കൃത്യമായി ഓര്‍മയില്ല). അത്തപ്പൂ ഇടാന്‍ പറ്റാത്ത സങ്കടത്തില്‍ ഇരിക്കുമ്പോള്‍, ധനികയും സല്‍സ്വഭാവിയുമായ എന്‍റെ വല്യമ്മ വന്നിട്ട് എന്നോട് പറഞ്ഞു, പത്ത് ദിവസം അവരുടെ വീട്ടില്‍ ചെന്ന് പൂക്കളം ഇട്ടു കൊടുത്താല്‍ ഓണത്തിന് ഒരു നല്ല പാവാട സമ്മാനമായി തരാം. എന്‍റെ സങ്കടം എല്ലാം പോയി. പാവട കിട്ടുമല്ലോ. ആ സന്തോഷത്തില്‍, ഞാന്‍ ധാരാളം പൂകള്‍ ശേകരിച്ച്ഓരോ ദിവസവും വല്യമ്മേടെ വീട്ടില്‍ പൂക്കളം ഒരുക്കി.

അങ്ങിനെ തിരുവോണ നാള്‍ വന്നു. രാവിലെ, വല്യമ്മ എനിക്ക് ഒരു സമ്മാനപൊതി തന്നു. മനോഹരമായ ഒരു “ചീട്ടി പാവാട”. ചീട്ടി എന്നുവെച്ചാല്‍ കോട്ടന്‍ എന്നര്‍ത്ഥം. മഞ്ഞയില്‍ കറുത്ത പൂകലുള്ള പാവാടയും നീല ജാകറ്റും! ആ സമ്മാനം കിട്ടിയപ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഇന്നും, എല്ലാ തിരുവോണനാളും പുതിയ സാരി ഉടുക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് ആ വല്യമ്മ തന്ന ചീട്ടി പാവടയാണ്.

എത്രയെത്ര വില കൂടിയ സാരികള്‍ കിട്ടിയാലും, ഉടുത്താലും, അന്ന് കിട്ടിയ പാവാട ഉടുത്ത സന്തോഷവും സംതൃപ്തിയും ഒന്ന് വേറെ തന്നെ.


NB: നോസ്റ്റാല്‍ജിയയുടെ ആ നിലവറ അമ്മ തുറന്നു എന്ന് കരുതുന്നു. തുറന്നെങ്കില്‍, ഇത് ഒരു തുടക്കം മാത്രം.

No comments:

Post a Comment