Powered By Blogger

Saturday, 11 January 2014

ചിന്ത

ഇതും പെട്ടെന്നു തോന്നിയ ഒരു ചിന്തയാണ്.
 
ഉച്ചക്ക് ഓഫീസിലെ ചര്‍ച്ച, ഈ അടുത്ത് വളരെ ക്രൂരമായി നടന്ന ഒരു കൊലപാതകത്തെ കുറിച്ചായിരുന്നു. അതിന്‍റെ ഇപ്പോഴത്തെ അവസ്ഥയും, രാഷ്ട്രിയ ഇടപെടലിനെകുറിച്ചും ഒക്കെ. കഴിഞ്ഞ ഒരു രണ്ടാഴ്ചയോളം കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍കുന്ന ഒരു “action packed political thrillerആയി മാറിയ ഒരു വാര്‍ത്ത. അഥവാ ഒരു ഷാജി കൈലാസ്‌ - രഞ്ജി പണിക്കര്‍ സിനിമ കാണുന്നത് പോലെ (ഇപ്പോഴത്തെ അല്ലെ, ഇവരുടെ ആദ്യ കാല സൃഷ്ടികള്‍).  

ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലെ ജനങ്ങള്‍ അത്രെയും ചര്‍ച്ച ചെയ്യുന്ന വിഷയവും ഇത് തന്നെ. പക്ഷെ ഇതിനിടെക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട ഒരു സംഭവം ഉണ്ടായി. ഒരു “കത്ത്‌” ആയിരുന്നു താരം. ഒരാള്‍ കത്തയചെന്നും, അയച്ച കത്തിനെ കുറിച്ചൊന്നും അറിയില്ലെന്ന് മറ്റൊരാളും. കത്ത് കിട്ടിയില്ലെന്നു ദൂരെ നിന്ന് മൂന്നാമനും. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും, സംവാദങ്ങളും ചൂടുപിടിച്ചു തുടങ്ങിയപ്പോഴേക്കും, ദാ വരുന്നു അടുത്ത “ചൂടപ്പം” !!! കത്തയച്ച ആള്‍ ആ വാര്‍ത്ത സ്ഥിതികരിക്കുന്നു. ദൂരെ ഉള്ള മൂന്നാമന്‍ കത്ത് കിട്ടിയെന്നും. രണ്ടാമന്‍ ആണേല്‍ മൌനം പാലിച്ചു. ചൂടുള്ള അപ്പം കഴികുമ്പോള്‍ ഒരു കട്ടന്‍കാപ്പി കിട്ടിയാല്‍ എങ്ങിനെ ഉണ്ടാവും? Best combination...അല്ലെ??? അങ്ങിനെ ആഗ്രഹിച്ചവര്‍ക്ക് അത് കിട്ടി. ഇത്തവണ ഒരു ലേഖനമാണ് താരം. ഇ ലേഖനം പക്ഷെ വെറും താരം അല്ല. ശെരിക്കും ഒരു സൂപ്പര്‍ താരമാണ്. കാരണം ലേഖകന്‍ നമ്മുടെ ഒക്കെ പ്രിയതാരമായ “ലാലേട്ടന്‍”ന്റ്റെ വകയായിരുന്നു. “സഖാവ്” നെറ്റൂരാന്റ്റെത്. കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്ന്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റ്റെ ഒരു വീക്ഷണത്തില്‍ ഉണ്ടായതായിരിക്കാം. “അമ്മമഴകാര്‍ഇനു കണ്‍ നിറഞ്ഞു” എന്ന് പാടി അഭിനയിച്ചതുകൊണ്ടാവാം ഇ സംഭവത്തില്‍ ആരും കാണാത്ത അല്ലെങ്ങില്‍ ശ്രദ്ധിക്കാതെ പോയ ഒരു “frameഅദ്ദേഹം കണ്ടത്. മകന്റ്റെ മരണം ഏറ്റുവാങ്ങേണ്ടിവരുന്ന ഒരമ്മയുടെ അവസ്ഥ.   

മേല്‍ പറഞ്ഞ കാര്യങ്ങളൊക്കെ ജനങ്ങള്‍ക്കരിയാവുന്നതാണ്. പക്ഷെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് മറ്റൊരു “frameആണ്. അതായതു, ഈ സംഭാവങ്ങളിലെല്ലാം ഞാന്‍ ഉള്‍പെടുന്ന യുവജന സമൂഹം, ഒരു വിഷയത്തെ എങ്ങിനെ കാണുന്നു, അതിനോട് എങ്ങിനെ പ്രതികരിക്കുന്നു, ഇതിനെല്ലാം ഉപരി, ആ വിഷയത്തെ, സംഭവത്തെ കുറിച്ച് എന്തൊക്കെ അറിയാം എന്ന ഒരു ചിന്തയാണ്. കാരണം, ചിലര്‍, കൃത്യമായി പറഞ്ഞാല്‍, യുവാക്കള്‍, ഈ ഒരു കൊലപാതകവുമായി ബന്ധപെട്ട ചര്‍ച്ചകളില്‍ പ്രതികരിക്കുന്നത് കണ്ടാല്‍, നെറ്റൂരാന്‍ സഖാവ് പറഞ്ഞ “ജീവിക്കാന്‍ പേടിയാകുന്നു” എന്നത് സത്യമാണെന്ന് തോന്നും. നമ്മള്‍ എല്ലാവര്ക്കും ഒരു രാഷ്ട്രീയം ഉണ്ട്. അതിനു ഏതെങ്കിലും ഒരു പ്രത്യേക നിറത്തിന്നോട് അനുഭാവം വേണമെന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണല്ലോ നമ്മുടേത്. മേല്‍പറഞ്ഞ സംഭവത്തിന്റ്റെ യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്ന് നമുക്കറിയില്ല എന്ന് പറയുന്നത് ശരിയാവില്ല. നമുക്കും അറിയാം, അവര്‍ക്കും അറിയാം. അതിനെ ന്യായികരിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും, ചര്‍ച്ചകളും നാം കേള്‍ക്കുകയും കാണുകയും ചെയ്തു. ഇവരോടും, ഇവര്‍ പറയുന്നത് ഏറ്റു പറയുകയും ചെയ്യുന്ന യുവജനം അറിയുന്നുണ്ടോ, നാളെ അവര്‍ക്കും ഈ അവസ്ഥ ഉണ്ടായേക്കാമെന്ന്. ഈ പ്രസ്ഥാനത്തെ കുറിച്ചോ, ഇവരുടെ ശാസ്ത്രത്തെ കുറിച്ചോ എനിക്ക് ഒന്നും തന്നെ അറിയില്ല, അറിയാന്‍ ശ്രമിച്ചിട്ടുമില്ല, താല്പര്യവുമില്ല. ഇതേ കുറിച്ചൊക്കെ അറിയുന്നവരും, അറിഞ്ഞഭാവം നടിക്കുന്നവരും പറയുന്നത് കേള്‍ക്കുമ്പോള്‍, നമ്മുടെ നാട് എന്നും ഒരു ബ്രാന്താലയമായി തന്നെ തുടരും എന്നെനിക്ക് തോന്നാറുണ്ട്. ഇവര്‍ ഈ ഒരു ഉത്സാഹം നാടിന്‍റെ പുരോഗതിക്കുവേണ്ടി കാണിചിരുനെങ്ങില്‍ കേരളം പകുതിയെങ്കിലും നന്നായേനെ. ഇവരുടെ ക്ലാസ്സുകളില്‍ പടിപ്പിക്കുന്നത് എന്താണ്? ഒരാള്‍ പറയുന്നത് അണികളില്‍ അടിചെല്പ്പികുകയാണോ? അതോ ആ പറഞ്ഞതാണ് ശെരിയെന്നും, നമ്മളും അത് തന്നെ പറയണം എന്നോക്കെയാണോ? ആയിരിക്കണം. അതുകൊണ്ടാണല്ലോ കാലങ്ങളോളം പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചും, പിന്നീട് അഭിപ്രായസ്വാതന്ത്ര്യം നഷ്ട്ടപെടുന്നു എന്ന് മനസ്സിലാകി പിരിഞ്ഞുപ്പോവുകയും ചെയ്ത ഒരു യഥാര്‍ത്ത സഖാവിനെ ഇല്ലാതാക്കിയത്. അന്നിട്ട്‌ കുലംകുത്തി എന്ന ഒരു പട്ടവും ചാര്‍ത്തി. അണികള്‍ ഏറ്റുപറയുകയും ചെയ്തു. ഈ അണികളില്‍ നല്ലൊരു വിഭാഗവും യുവാക്കളാണ്. വിദ്യാഭ്യാസം ഉള്ളവരാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനതിന്റ്റെ കൂടെ സഞ്ചരിക്കുന്നതിനു പകരം അതില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്നവര്‍ക്കുള്ള മറുപിടിയാണോ ഇപ്പോള്‍ നാം കണ്ടത്? ആണെന്ന് നമ്മള്‍ വിശ്വസികേണ്ടിയിരിക്കുന്നു. ഇതിനെ ന്യായികരിച്ച് സംസാരിക്കുനവരെയും, പ്രസങ്ങിക്കുന്നവരെയും ഒക്കെ കണ്ടാണ് അണികള്‍ മുന്നോട്ട് പോകുന്നത് എന്നത് അവിശ്വസനീയമാണ്. ഇവരൊക്കെ ഒരുതരതില്ലുള്ള ആകര്‍ഷണവലയത്തില്‍ പെട്ടിരിക്കുകയാണ്. ആകര്‍ഷണം ഏതു രീതിയിലാണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ഓരോ ദിവസവും അറസ്റ്റിലാവുന്നവരുടെ എണ്ണം കൂടുകയാണ്. അങ്ങിനെയയാല്‍ ഇതൊരു വെല്ല്യ തീപന്തമായി മാറും എന്നാണ് അവര്‍ പറയുന്നത്. ഇനിയും എത്ര സാക്ഷികലാണോ ഉണ്ടാവാന്‍ പോകുന്നത്. രക്തസാക്ഷികള്‍. പ്രസ്ഥാന ചിന്തകള്‍ corporate രീതിയിലേക്ക് മാറികൊണ്ടിരിക്കുന്നു. ഇവരുടെ “ഇല്ലാതാക്കുന്ന” രീതികളും പുതുവഴികള്‍ തേടുമായിരിക്കും.  
 
ഇക്കാലത്ത് ഒരാള്‍ വിജാരിചാലോന്നും നാട് നന്നാക്കാന്‍ പറ്റില്ല. ഒരാള്‍ വിജാരിച്ചതുകൊണ്ട് മാത്രമാണ് നമുക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതും.  

ത്രിവര്‍ണം ഇന്ത്യയുടെ അടയാളമാണ്. പ്രസ്ഥാനത്തിന്റ്റെ അടയാളം എന്ന് വിശേഷിപ്പികാവുന്നതും ഒരു നിറമാണ്. അതിനിപ്പോള്‍ രക്തക്കറയുടെ നിറമാണ്. ഈ നിറമാവുവോ കേരളത്തിന്റ്റെ അടയാളം???

No comments:

Post a Comment